ദീപിക എഡിറ്റോറിയൽ സ്കോളർഷിപ്പും പദ്ധതികളും വെട്ടിക്കുറച്ചതിലൂടെ പിണറായി സർക്കാരും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും മുന്നറിയിപ്പു കൊടുത്ത പ്രതീതിയാണ്. ഇതു വിവേചനമല്ലെങ്കിൽ, അവരുടെ സ്വപ്നങ്ങൾക്കുമേൽ കുത്തിയ കൊടി എടുത്തുമാറ്റുകയാണു വേണ്ടത്. കിട്ടാവുന്ന കടമൊക്കെ വാങ്ങിക്കൂട്ടിയും ക്ഷേമ പെൻഷനുകൾ മുടക്കിയും മുടന്തിനീങ്ങുന്ന സർക്കാർ ഇപ്പോഴിതാ ന്യൂനപക്ഷ സ്കോളർഷിപ്പിലും ദളിതരുടെ പദ്ധതികളിലും കൈവച്ചിരിക്കുന്നു. സ്കോളർഷിപ്പിൽ 50 ശതമാനവും ദളിത് പദ്ധതികളിൽ 60 ശതമാനവും വെട്ടിനിരത്തി. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ജോസഫ് മുണ്ടശേരിയുടെ പേരിലുള്ളതിലാണ്; 5.24 കോടി രൂപ. അതിപ്പോൾ, […]
ഡോ. റൂബിൾ രാജ് (മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം) “ഒരു തലമുറയുടെ വിദ്യാഭ്യാസംകൊണ്ട് കളിക്കുന്പോൾ നിങ്ങൾ തകർക്കുന്നത് വരാനിരിക്കുന്ന ഒരുപാട് തലമുറകളെയാണ്” – ഡോ. രാധാകൃഷ്ണൻ എൻഇപി 2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യം ശ്ലാഘനീയമാണ്. വിദ്യാഭ്യാസരംഗം ഗൗരവതരമായ പഠനത്തിനും വിശകലനത്തിനും പരിഷ്കാരങ്ങൾക്കും വിധേയമാകുന്നു എന്നതും അഭിനന്ദനാർഹമാണ്. ഗുണനിലവാരമില്ലായ്മ ഒരു കാരണമായി കണ്ടെത്തി വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി വർഷം തോറും ചേക്കേറുന്ന 13.24 ലക്ഷം (2023) വിദ്യാർഥികളുടെ ഒഴുക്കു തടയാൻ, ഇത്തരം […]Read More
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ ജനസംഖ്യ, സാമ്പത്തിക ശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹിക സേവന – വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബ്ബലരായിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിൽ പൊതുവായും മലയോര – കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന വിവിധ പ്രതിസന്ധികളും ക്രൈസ്തവ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. […]Read More
ഫാ. ജയിംസ് കൊക്കാവയലിൽ ഇഡബ്ല്യുഎസ് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. കേന്ദ്ര സർക്കാരിന്റെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നാലു മാനദണ്ഡങ്ങളാണുള്ളത്. കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം എട്ടുലക്ഷം രൂപ വരെ, കൃഷിഭൂമി അഞ്ച് ഏക്കർ വരെ, വീട് 1,000 ചതുരശ്ര അടിവരെ, റെസിഡൻഷൽ പ്ലോട്ട് പഞ്ചായത്തുകളിൽ 4.13 സെന്റ് വരെ, മുനിസിപ്പാലിറ്റികളിൽ 2.1 സെന്റ് വരെ എന്നിവയാണ് മാനദണ്ഡങ്ങൾ. ഒരു കുടുംബത്തിന്റെ, അതായത്, അപേക്ഷിക്കുന്ന വ്യക്തി, മാതാപിതാക്കൾ, ഭാര്യ/ഭർത്താവ് എന്നിവരുടെ ആകെ […]Read More
ദീപിക എഡിറ്റോറിയൽ ഹിന്ദുക്കളല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഭൂരിപക്ഷ അപ്രമാദിത്വ വാദത്തിൽ അടങ്ങിയിരിക്കുന്നത്. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്ന് അലാഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പ്രസംഗം, ഭരണഘടനയിൽ വിശ്വസിക്കുകയും ആൾക്കൂട്ടനീതിയിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഓക്സിജന് ശ്വസിച്ച് ഓക്സിജന് തന്നെ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്ന് വർഷങ്ങൾക്കു മുന്പ് ഉത്തരവിൽ എഴുതിച്ചേർത്ത ജഡ്ജിയാണ് ഇപ്പോൾ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നത്. രണ്ടു പരാമർശവും ഒരേ ആശയത്തിന്റെ സൃഷ്ടിയാണ്. […]Read More
ഫാ. ജോഷി മയ്യാറ്റിൽ “ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തന്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് […]Read More
വഖഫ് വിവാദവും കത്തോലിക്കാസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ […]Read More
തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനമ്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് കൈയേറ്റത്തിനെതിരേ മുനന്പത്തെ ജനങ്ങൾ നടത്തുന്ന ഐതിഹാസിക സമരത്തിന് ഒരിക്കൽകൂടി അഭിവാദ്യങ്ങൾ! തുടക്കത്തിൽ ഈ സമരത്തിൽനിന്നു മാറിനിന്നവരിൽ ഓരോരുത്തരായി മാറിച്ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും മാറ്റമില്ലാത്ത മൂന്നു കാഴ്ചകളുണ്ട്. ഒന്ന്, വഖഫ് നിയമം ഉപയോഗിച്ച് ഒരു കടലോരഗ്രാമത്തെ അപ്പാടെ തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങളെ ന്യായീകരിക്കാൻ […]Read More
വഖഫ് അവകാശവാദങ്ങളെ തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ളീം സംഘടനകൾ ഒരുമിച്ചുകൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം എന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും പൂർണ്ണ സഹകരണമാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെറായി – […]Read More
ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം: ജാഗ്രത പുലർത്തണം
നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്. അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ […]Read More