ദീപിക എഡിറ്റോറിയൽ ക്രൂര കൊലപാതകം നടത്തി ദേഹമാസകലം ചോരയൊലിപ്പിച്ചു നിൽക്കുന്നവനും നിയമത്തെ നോക്കുകുത്തിയാക്കി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുന്ന പോലീസും ഇപ്പോൾ വില്ലനല്ല, നായകനാണ്. പുറത്ത്, വീട്ടിലും വിദ്യാലയത്തിലും ചോര വീഴുന്പോൾ സിനിമയും പ്രതിപ്പട്ടികയിലുണ്ട്. സമൂഹത്തിൽ അക്രമവാസന വളർത്തുന്ന സിനിമകൾ പെരുകുന്നു എന്നതിൽ ആർക്കുമില്ല സംശയം. ഒരു കുറ്റം ആസൂത്രണം ചെയ്യാനും നിർവഹിക്കാനും മറച്ചുവയ്ക്കാനും ആവശ്യമായതെല്ലാം മലയാളസിനിമയിൽതന്നെയുണ്ട്. ആപത്കരമായ മറ്റൊരു മാറ്റംകൂടിയുണ്ട്. ഇന്നു സിനിമയിൽ കൊന്നുതള്ളുന്നത് വില്ലനല്ല, നായകനാണ്. ക്രൂര കൊലപാതകം നടത്തി ദേഹമാസകലം ചോരയൊലിപ്പിച്ചു നിൽക്കുന്നവനും നിയമത്തെ […]
ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീർഷകം. നീതി പുലർത്തപ്പെടുന്നിടത്താണു സമാധാനം നിലനിൽക്കുന്നത്. അനീതികൾക്കെതിരേ എല്ലായിടത്തും വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നുവരില്ല, സമാധാനപ്രിയരായ ജനങ്ങൾ വലിയൊരളവുവരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിൽ അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും അഭിമുഖീകരിക്കുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. ദേശീയതലത്തിലുള്ള അനീതികൾ മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. […]Read More
പ്രഫ. പി.ജെ. തോമസ് കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെ കുറവുകളെ വിമർശിച്ചും പരിഹസിച്ചും രാഷ്ട്രീയ, വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയിലുള്ള പല പ്രമുഖരും രംഗത്തുവരുന്നുണ്ട്. ഇതിലെ രസകരമായ ഒരു കാര്യം ഇവരിൽ പലരുംതന്നെ ഈ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്വങ്ങൾ വഹിച്ചവരും ഈ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണഭോക്താക്കളുമാണ് എന്നുള്ളതാണ്. കേരള മോഡൽ എന്നൊക്കെ പ്രകീർത്തിക്കപ്പെട്ട സർക്കാർ, എയ്ഡഡ് മേഖലയിലുള്ള നമ്മുടെ പൊതുവിദ്യാഭാസവും കോളജ് വിദ്യാഭ്യാസവും കാലക്രമത്തിൽ നിലവാരത്തകർച്ച നേരിടുന്നു എന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ ഇതിനുള്ള പരിഹാരം സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങൾ […]Read More
സിസ്റ്റർ ഡോ. ജൊവാൻ ചുങ്കപ്പുര ആത്മഹത്യ വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ആഴമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കൊച്ചുകേരളത്തിൽ ആത്മഹത്യാനിരക്ക് വളരെ ഉയർന്നതാണ്. മാനസികാരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക പ്രതിസന്ധി, കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളാണ്. ജീവിതത്തിന്റെ പ്രകാശവും പ്രതീക്ഷയും നഷ്ടപ്പെടുന്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു. ഈ പ്രതിസന്ധി മനസിലാക്കാനും പ്രതിരോധിക്കാനും സമഗ്ര ഇടപെടലും സംയുക്തശ്രമവും അനിവാര്യമാണ്. ആത്മഹത്യാ നിരക്ക് ഇന്ത്യയിലും കേരളത്തിലും ആത്മഹത്യകളിൽ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലാണ്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് വർഷംതോറും […]Read More
ഡോ. ചാക്കോ കാളംപറമ്പിൽ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ നിർദേശപ്രകാരം കേരളത്തിലെ 123 വില്ലേജുകളെ ഇഎസ്എ ആയി പ്രഖ്യാപിച്ച് 1,670 വില്ലേജുകളുൾപ്പെടെയുള്ള കേരളത്തിലെ മുഴുവൻ പരിസ്ഥിതിയും സംരക്ഷിക്കാമെന്ന വിചിത്രവാദത്തെത്തുടർന്ന്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി അടക്കം നടത്തിയ ജനകീയ സമരങ്ങളെത്തുടർന്നാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ വച്ച് പഠനം നടത്തി 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്ന് പ്രഖ്യാപിച്ചത്. എന്നാൽ, റിപ്പോർട്ട് അഞ്ചംഗ വില്ലേജ് തല കമ്മിറ്റികളുടെ സഹകരണത്തോടെ ഈ […]Read More
ഫാ. ജോഷി മയ്യാറ്റിൽ മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ചിരിക്കുന്ന ജുഡീഷൽ കമ്മീഷൻ ഭൂവിഷയം അടിസ്ഥാനരേഖ മുതൽ പഠനവിധേയമാക്കുമെന്ന് പ്രതീക്ഷിക്കാം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും അല്ലെന്നുമുള്ള വാദങ്ങളാണ് ഇവിടെ ഉയർന്നിട്ടുള്ളത്. വഖഫ് അനുകൂല വാദഗതികൾ 1989-1991 കാലഘട്ടത്തിൽ ഫാറൂഖ് കോളജിന്റെ പക്കൽനിന്ന് നാട്ടുകാർ വാങ്ങിയ മുനമ്പം ഭൂമി വഖഫാണ് എന്ന് വഖഫ് ബോർഡ് 2009 ജൂൺ 24ന് പ്രഖ്യാപിക്കുകയും 2019ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരപ്പട്ടികയിലേക്ക് എഴുതിച്ചേർക്കുകയും സർക്കാർ രേഖകളിൽ കൈവശക്കാരുടെ ഉടമസ്ഥാവകാശം നീക്കം ചെയ്യുകയും ചെയ്തതിലൂടെയാണ് […]Read More
1948 ഡിസംബർ 10-ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ നടത്തിയ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടയാളപ്പെടുത്തലായി ലോകമെമ്പാടും ഇന്ന് നമ്മൾ മനുഷ്യാവകാശദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ കാലാതീതമായതും വികസിക്കുന്നതുമായ മനുഷ്യാവകാശ സങ്കൽപ്പത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. മനുഷ്യരുടെ അന്തസ്സിനോടും മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള കടമകൾക്കും കടപ്പാടുകൾക്കും അടിവരയിടുന്ന ധാർമിക അടിത്തറയോടും പങ്കുവയ്ക്കുന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള അവസരമാണിത്.മനുഷ്യനാഗരികതയുടെ നീണ്ട പാതയിലെ താരതമ്യേന സമീപകാല പ്രതിഭാസമാണ് മനുഷ്യാവകാശങ്ങളുടെ ആധുനിക നിയമചട്ടക്കൂടെന്ന് സ്വയം ഓർമിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാലും, മനുഷ്യാവകാശ സങ്കൽപ്പത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യാവകാശങ്ങൾ […]Read More
ജയിംസ് വടക്കൻ ഇടുക്കിയില് ആയിരക്കണക്കിനു കർഷകരെ കുടിയിറക്കാനുള്ള കുതന്ത്രമായി സിഎച്ച്ആർ ഭൂവിഷയത്തെ പരിണമിപ്പിച്ചവരെ ഇനിയും കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഡിസംബർ നാലിന് സുപ്രീംകോടതി പരിഗണിക്കുന്ന കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) എന്ന ഏലമല പ്രദേശങ്ങൾ സംബന്ധിച്ച ഭൂവിഷയത്തിന്റെ യാഥാർഥ്യം ഇച്ഛാശക്തിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാകും. കപട പരിസ്ഥിതിവാദികളുടെയും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരായ വനം ഉദ്യോഗസ്ഥരുടെയും ജനദ്രോഹ നീക്കങ്ങൾക്ക് തടയിടാൻ ഭരണാധികാരികൾ കടമ നിർവഹിച്ചാൽ മാത്രം മതി. രണ്ടു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ […]Read More
ഫാ. ജോഷി മയ്യാറ്റിൽ “ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തന്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് […]Read More
തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനമ്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് കൈയേറ്റത്തിനെതിരേ മുനന്പത്തെ ജനങ്ങൾ നടത്തുന്ന ഐതിഹാസിക സമരത്തിന് ഒരിക്കൽകൂടി അഭിവാദ്യങ്ങൾ! തുടക്കത്തിൽ ഈ സമരത്തിൽനിന്നു മാറിനിന്നവരിൽ ഓരോരുത്തരായി മാറിച്ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും മാറ്റമില്ലാത്ത മൂന്നു കാഴ്ചകളുണ്ട്. ഒന്ന്, വഖഫ് നിയമം ഉപയോഗിച്ച് ഒരു കടലോരഗ്രാമത്തെ അപ്പാടെ തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങളെ ന്യായീകരിക്കാൻ […]Read More