ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽരക്ഷാധികാരി, ഇൻഫാം; വൈസ് ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ വനം, വന്യജീവികൾ, വനാനുബന്ധ പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ ഫോറസ്റ്റ് ആക്ട് (1927) ഉൾപ്പെടെ ഏഴ് കേന്ദ്ര നിയമങ്ങളും എട്ട് സംസ്ഥാന നിയമങ്ങളും 16 കേന്ദ്ര ചട്ടങ്ങളും 13 സംസ്ഥാന ചട്ടങ്ങളും ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ 44 നിയമ നിർമ്മാണങ്ങളും പരിഷ്കരണങ്ങളുമാണ് കേന്ദ്ര, സംസ്ഥാന തലങ്ങളിൽ 1927 മുതൽ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ 1961 ലെ കേരള […]
Feature Post
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതാണ് രാജസ്ഥാൻ. നിലവിൽ മതപരിവർത്തന നിരോന നിയമം നിയമസഭയിൽ പാസാക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽ കർണ്ണാടകയിൽ മാത്രമാണ് അത് പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളത്. പത്താമത്തെ സംസ്ഥാനമായ രാജസ്ഥാൻ നിയമസഭയിൽ “നിയമവിരുദ്ധമായ” മതപരിവർത്തനത്തെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ബിൽ ഫെബ്രുവരി നാലിന് അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ അവിടെ പലപ്പോഴായി നടന്നിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, രാജസ്ഥാൻ നിയമവിരുദ്ധ മതംമാറ്റ നിരോധന ബിൽ, 2025 […]Read More
ഡോ. അഞ്ജു ലിസ് കുര്യൻ വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾ കേരളത്തിൽ പതിവാകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന്യജീവി ആക്രമണം ഒരു സാമൂഹിക പ്രശ്നമായി മാറുകയാണ്. ഇന്ത്യപോലെയുള്ള മൂന്നാം ലോക രാജ്യങ്ങളിൽ മനുഷ്യജീവനേക്കാൾ വിലയും കരുതലും പലപ്പോഴും വന്യജീവികൾക്ക് ലഭിക്കുന്നു എന്നതാണ് യാഥാർഥ്യം. നിലവിൽ സംസ്ഥാന വനം-വന്യജീവി വകുപ്പ് പുറത്തിറക്കിയ 2021-22 വർഷത്തെ ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കേരളത്തിൽ 213 കടുവകൾ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. വെറും 38,863 ചതുരശ്ര കീലോമീറ്റർ മാത്രമുള്ള കേരളത്തിന് […]Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI “Justice delayed is justice denied” അഥവാ, “വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതി നിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. 2025 ജനുവരി ഒന്നിന്, വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പം […]Read More
ഈ ഭേദഗതി വനംവകുപ്പിന്റെ അമിതാധികാര പ്രയോഗത്തിന്
അഡ്വ. എ.സി. ദേവസ്യ (ഹൈക്കോടതി അഭിഭാഷകൻ) നിലവിൽ വനത്തിനോടു ചേർന്ന് താമസിക്കുന്ന കൃഷിക്കാരുടെയും അതുപോലെ വിനോദസഞ്ചാരികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയാണു വനം വകുപ്പും സർക്കാരും നിർദിഷ്ട വനനിയമ ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഭേദഗതി നിർദേശങ്ങളിലെ ബി(എ)യിൽ പരാമർശിക്കുന്നത്, വനത്തിലൂടെയുള്ള പുഴയിലെയും തടാകത്തിലെയും മീൻപിടിത്ത നിരോധനം സംബന്ധിച്ചാണ്. ഭേദഗതി ഒരു കാരണവശാലും അനുവദനീയമല്ല. പുഴയുടെ ഒരു വശം പട്ടയമുള്ള വസ്തുക്കളും മറുവശം ഫോറസ്റ്റുമായുള്ള സ്ഥലങ്ങളുണ്ട്. ഫോറസ്റ്റിനു പുഴയിൽ യാതൊരു അവകാശവുമില്ല. നിയമം പാസായാൽ ഡാം തുടങ്ങിയ സ്ഥലങ്ങളിൽനിന്നു മീൻ പിടിക്കാൻ സാധിക്കാതെ വരും. […]Read More
അഡ്വ. ഫാ. ജോർജ് തെക്കേക്കര ദാരിദ്ര്യവ്രതം എടുത്ത് സന്യാസസമൂഹങ്ങളിൽ അംഗങ്ങളാകുന്നവർ ഏതു തൊഴിൽ ചെയ്താലും കിട്ടുന്ന വേതനം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചിരുന്നു എന്നതാണ് സന്യാസ സമൂഹത്തിൽപ്പെട്ട അധ്യാപകർക്ക് ആദായനികുതിയിൽനിന്നും ഒഴിവ് നൽകിയിരുന്നത്തിന്റെ ഒരു കാരണം. രൂപതയിലെ അംഗങ്ങളായ വൈദികർക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. സന്യാസികൾ ഒന്നും സ്വന്തമായി സൂക്ഷിച്ചിരുന്നില്ല എന്നതിനാലും സന്യാസസമൂഹം പൊതുവായി സൂക്ഷിച്ചിരുന്ന സമ്പത്ത് പൊതുസമൂഹത്തിന് ഗുണകരമാകുംവിധം ഉപയോഗിച്ചിരുന്നു എന്നതിനാലുമാണ് ഈ ഒഴിവ് നൽകിയത്. ഇതു ബ്രിട്ടീഷ് ഗവൺമെന്റ് ക്രിസ്തീയ സമൂഹത്തോടു കാണിച്ച ആനുകൂല്യം എന്നതിനേക്കാൾ […]Read More
അഡ്വ. ഫാ. ജോർജ് തെക്കേക്കര വഖഫ് ആക്ടിന്റെ ഭേദഗതികളെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നു എന്നത് മുസ്ലിം സമുദായത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. വഖഫ് ആക്ട് ഭേദഗതി ചെയ്യപ്പെടേണ്ടവയാണ് എന്ന നിലപാട് കത്തോലിക്ക സഭയ്ക്കുണ്ട് എന്നതിൽ തർക്കമില്ല. അതിന് മതപരമായ കാരണങ്ങളല്ല ഉള്ളത്. അതായത്, ഏതെങ്കിലും സമുദായത്തിനെതിരായി സംഘപരിവാറിനോടോ ബിജെപിയോടോ കൈകോർക്കുന്ന നിലപാട് കത്തോലിക്ക സഭ ഒരിക്കലും പുലർത്തിയിട്ടില്ല. മറിച്ച്, നിലവിലുള്ള സിവിൽ നിയമങ്ങൾ സാമാന്യ ജനത്തിന് നൽകുന്ന പരിരക്ഷയെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നു മനസിലാക്കി […]Read More
ഫാ. ജോഷി മയ്യാറ്റിൽ “ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തന്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് […]Read More
ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ രോഗാധിക്യം മൂലം ശയ്യാവലംബിയായ ഒരു വൃക്തിയെ, രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യത്തിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്റെയോ വിലയിരുത്തലിന്റെയോ പശ്ചാത്തലത്തില്‍, വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്ന വ്യാജേന ആ ആളോടുള്ള ഒരു കാരുണ്യപ്രവൃത്തിയെന്ന വിശദീകരണത്തോടുകൂടി വധിക്കുന്നതോ മരണത്തിന് വിട്ടുകൊടുക്കുന്നതോ ആണ് ദയാവധം. ദയാവധം രണ്ടുതരമുണ്ട്; നേരിട്ടുള്ളതും നേരിട്ടല്ലാത്തതും. നേരിട്ടുള്ള ദയാവധം മരണത്തിന് കാരണമാകുന്ന വിഷം കുത്തി വച്ച് രോഗിയെ കൊല്ലുന്നതാണ്. നേരിട്ടല്ലാത്ത ദയാവധം രോഗിയുടെമേല്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രസാമഗ്രികള്‍, രോഗിക്ക് നല്കിക്കൊണ്ടിരിക്കുന്ന മരുന്ന്, […]Read More
ഫാ. ക്ളീറ്റസ് കതിർപറമ്പിൽസെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ പല കാലങ്ങളിലായി ആഗോളതലത്തിൽ സുദീർഘമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുള്ള വിഷയമാണ് ദയാവധം. ദയാവധം നിയമവിധേയമാക്കിയിട്ടുള്ള ചില രാജ്യങ്ങളുണ്ട്. എന്നാൽ, ഒട്ടേറെ രാജ്യങ്ങൾ ദയാവധത്തിനെതിരെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സമീപകാലംവരെ ദയാവധത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ആ നിലപാട് മയപ്പെടുത്തുന്നതായുള്ള വാർത്തകളെ പ്രോലൈഫ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ആശങ്കയോടെയാണ് കണ്ടത്. സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ 2024 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് മാർഗ്ഗരേഖയിലാണ് നിഷ്ക്രിയ […]Read More