കേരളത്തിലെ സാധാരണക്കാരായ രണ്ടു പ്രധാന വിഭാഗങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. തീരദേശവാസികളും കര്‍ഷകരുമാണ് ആ രണ്ടു വിഭാഗങ്ങള്‍. ഇരുകൂട്ടരുടെയും പ്രശ്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉടലെടുത്തതല്ല, മറിച്ച്, പതിറ്റാണ്ടുകളുടെ ചരിത്രമുള്ളവയാണ്. ഒറ്റപ്പെട്ടതും, ചെറിയ രീതിയിലുള്ളതുമായ പല ശ്രമങ്ങള്‍ പലപ്പോഴായി നടത്തിയെങ്കിലും ഭരണകൂടത്തിന്‍റെ ശ്രദ്ധ നേടിയെടുക്കാനോ, ഇടപെടലുകള്‍ നടത്താനോ കഴിയാതെ വരികയും കാലം കഴിയുംതോറും പ്രതിസന്ധികള്‍ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇരുകൂട്ടരും പ്രത്യക്ഷ സമര രംഗത്തേയ്ക്ക് സംഘടിതമായി ഇറങ്ങിയിരിക്കുകയാണ്. വിഴിഞ്ഞത്തെ പ്രതിസന്ധികള്‍ വളരെ രൂക്ഷമായ തീരശോഷണത്തിന് കേരളത്തിലെ തീരപ്രദേശങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു […]Read More
ഓഗസ്റ്റ് 21ന് വിശുദ്ധ കുർബ്ബാനക്കുള്ള യാത്രാമദ്ധ്യേ തട്ടിക്കൊണ്ടുപോകപ്പെട്ട നാല് സന്യസ്തരെ വിട്ടയച്ചെന്ന് അവർ അംഗങ്ങളായ സന്യാസസഭാവക്താക്കൾ അറിയിച്ചു. തെക്കൻ നൈജീരിയയിലെ ഇമു സ്റ്റേറ്റിൽ നിന്നാണ് യോഹാനസ് ന്വോഡോ, ക്രിസ്റ്റബെൽ എഷെമാസു, ലിബറേറ്റ ബമാലു, ബെനീറ്റ ആഗു എന്നീ സന്യസ്തരെ തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായി എത്രയും വേഗം അവർ തിരിച്ചെത്താൻ രണ്ട് ദിവസമായി തീക്ഷ്‌ണമായ പ്രാർത്ഥനകൾ ഉയരുന്നതിനിടയിലാണ് സന്യാസിനികൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ജീസസ് ദി സേവ്യർ സന്യാസിനിസമൂഹം ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. " ഇന്ന് ഞങ്ങൾക്ക് അവിസ്മരണീയമായ […]Read More
തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം, സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണം: കെ
തുറമുഖവികസനത്തിൻറെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖവികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിൻറെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണ്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾമൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതിനാശം ന്യായീകരണമർഹിക്കുന്നതല്ല. കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ […]Read More
പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നതാകരുത് വികസന പ്രവർത്തനങ്ങളും സർക്കാർ നയങ്ങളും: കെസിബിസി ജാഗ്രത കമ്മീഷൻ
കേരളത്തിലെ ഭൂരിഭാഗം കൃഷിക്കാരും മത്സ്യ തൊഴിലാളികളുമുൾപ്പെടെയുള്ള മലയോര-തീരദേശ നിവാസികൾ നാളുകളേറെയായി സമരമുഖത്താണ്. ESZ, ബഫർ സോൺ പോലെയുള്ള അശാസ്ത്രീയമായ വനവത്കരണനയങ്ങൾ, കൃഷിയിടങ്ങളിലേക്കുള്ള കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം, വനം വകുപ്പിന്റെ ജനവിരുദ്ധ സമീപനങ്ങൾ, ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തത് തുടങ്ങിയവയെല്ലാം കേരളത്തിലെമ്പാടുമുള്ള കൃഷിക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. അശാസ്ത്രീയമായ തുറമുഖ നിർമാണങ്ങളാലും ഖനന പ്രവർത്തനങ്ങളാലും, തീര സംരക്ഷണ മാർഗങ്ങളുടെ അഭാവങ്ങളാലും തീരപ്രദേശങ്ങൾ കടലെടുക്കുന്നത് മൂലവും, മത്സ്യബന്ധന രംഗത്തെ പ്രതിസന്ധികൾ മൂലവും കേരളത്തിലെ തീരദേശ മേഖലകളിലെ ജനങ്ങളും അനുഭവിക്കുന്ന വെല്ലുവിളികൾ അതീവഗുരുതരമാണ്. ജനവിരുദ്ധ സമീപനങ്ങൾ […]Read More
ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമില്ല; യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലെ യാഥാര്‍ത്ഥ്യം നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്. ഇതിനു നൽകിയ മറുപടിയിലാണ് ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം ബോധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു വേണ്ടി ആഭ്യന്തര […]Read More
മലയാള സാഹിത്യത്തിന്‍റെയും കലാസ്വാദനത്തിന്‍റെയും ഗതിമാറ്റത്തിന്‍റെ ഒരു വിലയിരുത്തലാണ് കഴിഞ്ഞ ദിവസം സാഹിത്യകാരന്‍ ടി പത്മനാഭന്‍ നടത്തിയത്. ‘അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം’. എന്നായിരുന്നു ഒരു സാഹിത്യ സദസില്‍ വച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്‍സന്യാസിനി ലൂസി കളപ്പുരയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ ഒരാള്‍. അതിന്‍റെ കാരണം, ടി പത്മനാഭന്‍ തന്‍റെ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചവരില്‍ ഒരാള്‍ താനാണെന്ന് അവര്‍ […]Read More
ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാസ്തുങ്ങ് ക്രിസ്ത്യന്‍ കോളനിയിലാണ് വെടിവെയ്പ്പ് നടന്നത്. അറുപത്തിയഞ്ചുകാരനായ വിത്സണ്‍ മാസിയാണ് കൊല്ലപ്പെട്ടത്. വിത്സണ്‍ മാസിയെയും മുറിവേറ്റ മൂന്ന്‍ പേരേയും മാസ്തുങ്ങില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ക്യുറ്റായിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെടിയേറ്റ മാസിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 8ന് വൈകിട്ട് 7.20-ന് രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ […]Read More
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ ബുപേന്ദ്ര യാദവിന് ബഫർസോൺ വിഷയത്തിൽ കേരളത്തിലെ മലയോര കർഷകജനതയുടെ ആശങ്കകൾ അടങ്ങിയ നിവേദനം നൽകി. കെ സി ബി സി യുടെ ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, ഇടുക്കി രൂപതയുടെ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കേരള കർഷക അതിജീവന സംയുക്ത സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ, സംസ്ഥാന […]Read More
കൊച്ചി : ബഫര്‍സോണ്‍ വിഷയത്തില്‍ 3.6.22 ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേല്പിച്ചുകൊണ്ട് 10.8.22 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവാത്തതാണ്; ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതുമാകും. ആക്ഷേപങ്ങള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ അറിയിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്ന് മാസം സമയത്തില്‍ ഇനി മൂന്ന് ആഴ്ച മാത്രം അവശേഷിക്കേ യാതൊരു തയ്യാറെടുപ്പും നടന്നതായി അറിവില്ല. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന് 10.8.22 ലെ ഉത്തരവില്‍ പറയുമ്പോഴും ജനവാസ […]Read More
മുമ്പേതന്നെ മതപരമായ കാര്യങ്ങളിൽ അതിവൈകാരികത പ്രകടിപ്പിച്ചിരുന്ന ഒരു വിഭാഗം ഇപ്പോൾ കൂടുതൽ അസഹിഷ്ണുക്കളായി മാറികൊണ്ടിരിക്കുന്നതായിട്ടാണ് ചില സമീപകാലസംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിന് ഉത്തമ തെളിവാണ് മതനിന്ദ, പ്രവാചകനിന്ദ തുടങ്ങിയ വിവാദങ്ങളും കോലാഹലങ്ങളും ഇപ്പോൾ കേരളത്തിലും നിരന്തര വാർത്തയായി മാറിയിരിക്കുന്നത്. ഒരേസമയം മതമൗലികവാദത്തിന്റെയും അനുബന്ധ തീവ്രവാദ പ്രവർത്തനങ്ങളുടെയും രൂക്ഷത വർദ്ധിച്ചുകൊണ്ടിരിക്കുകയും, എന്നാൽ ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടാൻ പാടില്ല എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്ന അസാധാരണമായ ഒരു സ്ഥിതിവിശേഷം ഇന്നത്തെ കേരളത്തിലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പ്രവാചകനിന്ദയുടെ പേരിൽ കേരളത്തിൽ മാത്രം […]Read More