Fr. Joshy Mayyattil India’s proposed overhaul of its foreign funding law is rapidly emerging as a major legal and political flashpoint. Read More
Tags :BJP Politics
ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026: വെല്ലുവിളി രാജ്യത്തെ സാധാരണക്കാർക്ക്
ജോണി പള്ളിവാതുക്കൽ(ലേഖകൻ എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റും സാമ്പത്തിക നിയമ വിദഗ്ധനുമാണ്) ഇന്ത്യയിലെ എഫ്.സി.ആർ.എ നിയമം അമ്പതാം വർഷത്തിൽ; നിയമവും നിയമപരിഷ്കരണങ്ങളുടെ നാൾവഴികളും പുതിയ പരിഷ്കരണത്തിലെ ഭരണഘടനാവിരുദ്ധതയും സംബന്ധിച്ച വിശദമായ അവലോകനം. 2010-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിദേശ ധനസഹായ നിയന്ത്രണ നിയമം (FCRA), 1976-ലെ പഴയ നിയമത്തിന് ബദലായാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതുതാൽപ്പര്യം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക എന്നതായിരുന്നു ഈ നിയമനിർമ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യം. 2011 […]Read More
സി. അഡ്വ. ഹെലൻ ട്രീസ CHF(ലേഖിക റാഞ്ചി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്) “ഭരണകൂടം എത്രത്തോളം അഴിമതി നിറഞ്ഞതാകുന്നുവോ, നിയമങ്ങൾ അത്രത്തോളം എണ്ണമറ്റതാകും.” — ടാസിറ്റസ് (Tacitus) ചില ഭീഷണികൾ നമുക്കുമുന്നിൽ പുതുതായി ഉയർന്നു വരുന്നത് നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്ന ഭരണപരമായ നടപടിക്രമങ്ങളിലൂടെയാണ്. 2026-ലെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) ഇത്തരമൊരു ഭീഷണിയുടെ നേർച്ചിത്രമാണ്. സുതാര്യത, ഉത്തരവാദിത്വം, ദേശീയ താൽപ്പര്യം എന്നിങ്ങനെയുള്ള ആകർഷകമായ പദപ്രയോഗങ്ങളിലൂടെയാണ് ഈ പുതിയ നിയമപരിഷ്കരണം സ്വയം ന്യായീകരിക്കുന്നത്. ഭരണകൂടധർമ്മത്തിന്റെ […]Read More
Sr. Adv. Helen Tresa CHF “The more corrupt the state, the more numerous the laws.” — Tacitus There is a particular kind of Read More
Anti-Conversion Laws and the Denial of Religious Freedom
Anti-Conversion Laws and the Denial of Religious Freedom Dr Michael Pulickal CMI, Secretary KCBC Vigilance Commission In recent years, laws against so-called “Read More
അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും
അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI (സെക്രട്ടറി, കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ) ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് പിന്നിൽ മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരാണ് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത ലോകത്ത് ‘നിർബന്ധിത മതപരിവർത്തനം’ എന്ന കാഴ്ചപ്പാട് തന്നെ വികലമാണ്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വ്യക്തിക്കുമുള്ള കഴിവുകളെ പരിഹസിക്കുന്നതാണ് ഇതിൽ ഉപയോഗിക്കുന്ന ‘നിർബന്ധിത’ എന്ന പദം. ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളിലൂടെയോ യഥാർത്ഥമായ മതമാറ്റം സംഭവ്യമാകുന്നില്ല. കാരണം മതമാറ്റത്തിനുള്ളില് […]Read More
ദീപിക എഡിറ്റോറിയൽ ന്യൂനപക്ഷവേട്ടയ്ക്കുള്ള നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെക്കുറിച്ച് ഇപ്പോഴല്ലെങ്കിൽ പിന്നെന്നാണ് നാം ആകുലപ്പെടേണ്ടത്! കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ ആശയങ്ങളെ പതിന്മടങ്ങ് ഹിംസാത്മകമാക്കുന്ന മതപരിവർത്തന നിരോധന ബില്ലുമായി ഒടുവിലിറങ്ങിയത് രാജസ്ഥാനാണ്. ഭരണഘടനയുടെ മതസ്വാതന്ത്ര്യ ഉറപ്പുകളെ ചവിട്ടിമെതിച്ചാണ് ന്യൂനപക്ഷവിരുദ്ധ യുദ്ധപ്രഖ്യാപനം. ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്താം, മറിച്ചാകാൻ പാടില്ല. ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാരുകളുടെ കാർമികത്വത്തിലുള്ള വർഗീയതയല്ലെങ്കിൽ മറ്റെന്താണിത്? ക്രൈസ്തവരോ മുസ്ലിംകളോ മാത്രമാണോ വേവലാതിപ്പെടേണ്ടത്? വർഗീയതയും അക്രമോത്സുകതയും ഭീഷണിയും കുത്തിനിറച്ച ഈ നിയമങ്ങൾ പാർലമെന്റിലും കോടതികളിലും യഥോചിതം ചോദ്യം ചെയ്യപ്പെടാത്തത്, ഈ […]Read More
ഡോ. കെ.എം. ഫ്രാൻസിസ് ഒരു വ്യക്തിയെ മറ്റു വ്യക്തികളിൽനിന്നു വ്യത്യസ്തനാക്കുന്ന സവിശേഷതകളാണ് ഒരുവന്റെ സ്വത്വം (ഐഡന്റിറ്റി). സ്വത്വം ഒരുവന്റെ ചരിത്രത്തിലൂടെ നിർമിച്ചെടുക്കുകയാണ്. ഒരുവൻ തനിക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മയിലേക്കുള്ള സംഭാവനകളാക്കി മാറ്റിക്കൊണ്ടാണ് തന്റെ സ്വത്വം നിർമിക്കുന്നത്. അതുപോലെ ഭാരതത്തിലെ കത്തോലിക്കരുൾപ്പെടെ എല്ലാ വിഭാഗം ക്രൈസ്തവരും തങ്ങൾക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മ വളർത്താൻ ഉതകുന്നവിധത്തിൽ, ഭാരതസമൂഹത്തിനു ചെയ്ത സംഭാവനകളാണ് ക്രൈസ്തവസ്വത്വം. രണ്ടായിരം വർഷമായി ഭാരതത്തിലും ലോകത്തിലും പൊതുനന്മ വർധിപ്പിക്കാൻ ക്രൈസ്തവർ ചെയ്ത നന്മകളുടെ […]Read More
ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീർഷകം. നീതി പുലർത്തപ്പെടുന്നിടത്താണു സമാധാനം നിലനിൽക്കുന്നത്. അനീതികൾക്കെതിരേ എല്ലായിടത്തും വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നുവരില്ല, സമാധാനപ്രിയരായ ജനങ്ങൾ വലിയൊരളവുവരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിൽ അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും അഭിമുഖീകരിക്കുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. ദേശീയതലത്തിലുള്ള അനീതികൾ മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. […]Read More
ദീപിക എഡിറ്റോറിയൽ മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റവാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന രണ്ടു വാക്കുകളിലൂടെ മതപരിവർത്തന സ്വാതന്ത്ര്യം തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള കുറുക്കുവഴിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ മാറ്റിയെടുത്തിരിക്കുന്നു. കേന്ദ്രത്തിലും ബിജെപിയായതുകൊണ്ട് കൃത്യം അനായാസമാകുകയും ചെയ്തു. മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റ വാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന […]Read More