ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാസ്തുങ്ങ് ക്രിസ്ത്യന്‍ കോളനിയിലാണ് വെടിവെയ്പ്പ് നടന്നത്. അറുപത്തിയഞ്ചുകാരനായ വിത്സണ്‍ മാസിയാണ് കൊല്ലപ്പെട്ടത്. വിത്സണ്‍ മാസിയെയും മുറിവേറ്റ മൂന്ന്‍ പേരേയും മാസ്തുങ്ങില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ക്യുറ്റായിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെടിയേറ്റ മാസിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 8ന് വൈകിട്ട് 7.20-ന് രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ […]Read More
Tags :Islamic Terrorism
കഴിഞ്ഞ ഏഴ് മാസത്തിനിടെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് 20 വൈദീകരെ; കൊല്ലപ്പെട്ടത് മൂന്നു
കടൂണ: 2022ൽ ഇതുവരെ, അതായത് കഴിഞ്ഞ ഏഴു മാസത്തിനിടെമാത്രം ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽനിന്ന് തട്ടിക്കൊണ്ടുപോയത് 20 കത്തോലിക്കാ വൈദീകരെ. ഇക്കഴിഞ്ഞ ജൂലൈ 15ന് കഫൻചാൻ രൂപതയിൽനിന്ന് രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും പുതിയ സംഭവം. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെ വടക്കൻ കടൂണയിലെ യാഡിൻ ഗാരുവിൽ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് ദൈവാലയത്തിന്റെ റെക്ടറിയിൽ അതിക്രമിച്ചു കയറിയ ആക്രമികളാണ് പിടിച്ചുകൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് നടക്കുന്ന തിരുക്കർമത്തിൽ പങ്കെടുക്കാൻ പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു […]Read More
കടുണ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. ഇക്കഴിഞ്ഞ ദിവസം കഫൻചാൻ കത്തോലിക്കാ രൂപതയിലെ രണ്ടു വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പറഞ്ഞു. വെള്ളിയാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുവാനിരിന്ന വൈദികരെ അഞ്ചരയോടെയാണ് കാണാതായത്. വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് രൂപത വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ക്രൂശിക്കപ്പെട്ട ക്രിസ്തു, പ്രാർത്ഥനകൾ ശ്രവിക്കുകയും അവിടുത്തെ വൈദികരെയും […]Read More
പാക്കിസ്ഥാനിൽ വീണ്ടും ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
ഫൈസലാബാദ്: ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും വിധേയമാക്കുന്ന സംഭവങ്ങൾ തുടരുമ്പോഴും, അതിനെതിരെ ചെറുവിരൽപോലും അനക്കാതെ പാക് ഭരണകൂടം. പതിനഞ്ച് വയസുള്ള പെൺകുട്ടിയ ഉറക്കഗുളിക കൊടുത്ത് മയക്കി ഫൈസലാബാദിൽനിന്ന് തട്ടിക്കൊണ്ടുപോയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. സമീപത്തെ മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിപോലും പൊലീസ് ഫയലിൽ സ്വീകരിച്ചിട്ടില്ലെന്ന് പ്രാദേശീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് […]Read More
ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യയുടെ അവസാന ഉദാഹരണമാണ് ഞായറാഴ്ച പന്തക്കുസ്താ തിരുനാൾ ദിനത്തിൽ നൈജീരിയയിലെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അമ്പതിലധികം വിശ്വാസികൾ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം. ക്രൈസ്തവരാണെന്നതിന്റെ പേരിൽ മാത്രം രക്തസാക്ഷികളാകേണ്ടി വന്നവരാണ് അവർ. നൈജീരിയയിലെ ആദ്യ സംഭവമല്ല ഇത്. വർഷങ്ങളായി അവിടെ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ഇസ്ലാമിക തീവ്രവാദികൾ കൂട്ടക്കൊല ചെയ്യുന്നു. ഇത്തരം സംഭവങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ ഇനിയും മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടവിധം ശ്രമിച്ചിട്ടില്ല. ഇതുപോലുള്ള കിരാത സംഭവങ്ങളോട് […]Read More