ഫാ. ജോഷി മയ്യാറ്റിൽ (FCRA ഭേദഗതി ബിൽ 2026 ഉയർത്തുന്ന ഭരണഘടനാപരമായ ആശങ്കകൾ) വിദേശ ധനസഹായ നിയമം ഉടച്ചുവാർക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം നിയമപരവും രാഷ്ട്രീയവുമായ തർക്കവിഷയമായി മാറിയിരിക്കുകയാണ്. കത്തോലിക്കാസഭയുടെ ഇടപെടൽ ഈ ചർച്ചയ്ക്ക് പുതിയൊരു തലം നൽകുകയും, ഈ വിഷയത്തെ പൊതുജനമധ്യത്തിലേക്കും രാഷ്ട്രീയ വേദിയിലേക്കും എത്തിക്കുകയും ചെയ്തിരിക്കുന്നു. 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ കൊണ്ടുവരുന്ന 2026-ലെ ഭേദഗതി ബിൽ, വെറുമൊരു നിയമം കടുപ്പിക്കൽ മാത്രമല്ല, മറിച്ച് പൗരസമൂഹത്തോട് സർക്കാർ പുലർത്തുന്ന ഋണാത്മകസമീപനമായാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ ഒരു […]Read More
Tags :Religious Fundamentalism
ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ തീവ്രഹിന്ദുത്വവാദികൾ ഈ രാജ്യത്ത് ക്രൈസ്തവർക്കെതിരെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജങ്ങളുടെ കണക്കെടുത്താൽ മേൽപറഞ്ഞവ അവയിൽ ചിലത് മാത്രമാണെങ്കിലും, ഇത്തരം ദുരാരോപണങ്ങൾക്ക് ഇന്ന് കേരളത്തിൽ നേതൃത്വം നൽകുന്നത് ഡോ. കെ.എസ്. രാധാകൃഷ്ണനെ പോലുള്ളവരാണെന്നതാണ് കൂടുതൽ അപകടകരം. ഒരുകാലത്ത് സകലരും ആദരിച്ചിരുന്ന വ്യക്തികൾ ദുഷ്പ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്യുമ്പോൾ അത്തരം നീക്കങ്ങൾക്ക് വർഗീയ ധ്രുവീകരണം ലക്ഷ്യമുട്ടുള്ള ഒരുതരം ആസൂത്രിത സ്വഭാവമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. “രക്തവും മാംസവുമുള്ള ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നുപോയി എന്നത് വരുംതലമുറ […]Read More
അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും
അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI (സെക്രട്ടറി, കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ) ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് പിന്നിൽ മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരാണ് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത ലോകത്ത് ‘നിർബന്ധിത മതപരിവർത്തനം’ എന്ന കാഴ്ചപ്പാട് തന്നെ വികലമാണ്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വ്യക്തിക്കുമുള്ള കഴിവുകളെ പരിഹസിക്കുന്നതാണ് ഇതിൽ ഉപയോഗിക്കുന്ന ‘നിർബന്ധിത’ എന്ന പദം. ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളിലൂടെയോ യഥാർത്ഥമായ മതമാറ്റം സംഭവ്യമാകുന്നില്ല. കാരണം മതമാറ്റത്തിനുള്ളില്‍ […]Read More
ഡമാസ്കസിലെ ചാവേർ ആക്രമണം: ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ ഒരുമിക്കണം
2019 ൽ ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഈസ്റ്റർ ബോംബ് സ്‌ഫോടനത്തിന്റെ മാതൃകയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിലും ചാവേർ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപത്തിൽപ്പരം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർക്കെതിരെ കിരാതമായ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കുരുതികൾ നടത്തുകയും ചെയ്യുന്ന ഭീകരസംഘടനകളുടെ സാന്നിധ്യവും സ്വാധീനവും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ബുർക്കിന ഫാസോ, […]Read More
A group of concerned individuals who believe that the Waqf law reform should not be viewed as the sole solution to the Read More
ദീപിക എഡിറ്റോറിയൽ മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റവാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന രണ്ടു വാക്കുകളിലൂടെ മതപരിവർത്തന സ്വാതന്ത്ര്യം തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള കുറുക്കുവഴിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ മാറ്റിയെടുത്തിരിക്കുന്നു. കേന്ദ്രത്തിലും ബിജെപിയായതുകൊണ്ട് കൃത്യം അനായാസമാകുകയും ചെയ്തു. മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റ വാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന […]Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതാണ് രാജസ്ഥാൻ. നിലവിൽ മതപരിവർത്തന നിരോന നിയമം നിയമസഭയിൽ പാസാക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽ കർണ്ണാടകയിൽ മാത്രമാണ് അത് പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളത്. പത്താമത്തെ സംസ്ഥാനമായ രാജസ്ഥാൻ നിയമസഭയിൽ “നിയമവിരുദ്ധമായ” മതപരിവർത്തനത്തെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ബിൽ ഫെബ്രുവരി നാലിന് അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ അവിടെ പലപ്പോഴായി നടന്നിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, രാജസ്ഥാൻ നിയമവിരുദ്ധ മതംമാറ്റ നിരോധന ബിൽ, 2025 […]Read More
കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്യുന്നു.
തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വർഗ്ഗീയ – തീവ്രവാദ ചിന്തകൾ പൊതുസമൂഹത്തിനും ഇതര മത വിശ്വാസികൾക്കും ദോഷകരമായി മാറിയ സ്ഥിതി വിശേഷങ്ങൾ രൂപപ്പെട്ടപ്പോഴെല്ലാം അത്തരം നീക്കങ്ങളെ തുറന്നു കാട്ടുകയും സമുദായ മത നേതൃത്വങ്ങളോട് അത്തരക്കാർക്കെതിരെ പ്രതികരിക്കാനും അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നത് കത്തോലിക്കാ സഭയാണ്. കെസിബിസി തലത്തിൽ പൊതുവായും പലപ്പോഴായി സഭാ മേലധ്യക്ഷന്മാരും മെത്രാന്മാരും ഇത്തരം വിഷയങ്ങളിൽ പൊതുപ്രതികരണം നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ വിധ […]Read More
ദീപിക എഡിറ്റോറിയൽ ഹിന്ദുക്കളല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഭൂരിപക്ഷ അപ്രമാദിത്വ വാദത്തിൽ അടങ്ങിയിരിക്കുന്നത്. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്ന് അലാഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പ്രസംഗം, ഭരണഘടനയിൽ വിശ്വസിക്കുകയും ആൾക്കൂട്ടനീതിയിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഓക്സിജന് ശ്വസിച്ച് ഓക്സിജന് തന്നെ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്ന് വർഷങ്ങൾക്കു മുന്പ് ഉത്തരവിൽ എഴുതിച്ചേർത്ത ജഡ്ജിയാണ് ഇപ്പോൾ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നത്. രണ്ടു പരാമർശവും ഒരേ ആശയത്തിന്റെ സൃഷ്ടിയാണ്. […]Read More
മണിപ്പൂർ കലാപം ഒരു വർഷം പിന്നിടുമ്പോൾ മണിപ്പൂരിൽ സംഭവിച്ചവയുടെ സൂക്ഷ്മമായ വിശകലനം. 2023 ന് മുമ്പ് വരെ മണിപ്പൂരിൽ അരങ്ങേറിയിട്ടുള്ള മറ്റു പോരാട്ടങ്ങളിൽനിന്ന് ഇപ്പോഴത്തെ കലാപം എപ്രകാരമാണ് വ്യത്യസ്തമായിരിക്കുന്നത് എന്ന് ലേഖകൻ വ്യക്തമാക്കുന്നു. മണിപ്പൂരിലെ അരാജകത്വത്തിന് പിന്നിൽ ഭരണകൂടത്തിന്റെ നിസംഗത മുഖ്യകാരണമാണ്. ബിജെപി ഭരണകൂടത്തിനും തീവ്രഹിന്ദുത്വ സംഘടനകൾക്കും മണിപ്പൂരിന്റെ തകർച്ചയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നാണ് ലേഖകന്റെ നിരീക്ഷണം. കന്ധമാൽ വനമേഖലയിൽ നടന്ന ആസൂത്രിതമായ ക്രൈസ്തവ വിരുദ്ധ കലാപത്തെക്കുറിച്ചുള്ള അസുഖകരമായ കുറെ ചോദ്യങ്ങളുമായി "കന്ധമാൽ: ഇന്ത്യയുടെ മതേതരത്വത്തിന് […]Read More