ദീപിക എഡിറ്റോറിയൽ ഹിന്ദുക്കളല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഭൂരിപക്ഷ അപ്രമാദിത്വ വാദത്തിൽ അടങ്ങിയിരിക്കുന്നത്. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്ന് അലാഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പ്രസംഗം, ഭരണഘടനയിൽ വിശ്വസിക്കുകയും ആൾക്കൂട്ടനീതിയിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്ന് വർഷങ്ങൾക്കു മുന്‍പ് ഉത്തരവിൽ എഴുതിച്ചേർത്ത ജഡ്ജിയാണ് ഇപ്പോൾ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നത്. രണ്ടു പരാമർശവും ഒരേ ആശയത്തിന്റെ സൃഷ്ടിയാണ്. […]Read More
തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കും. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് ഇന്നലെ പൊതുവിദ്യാഭ്യാ സ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. സ്ഥിരം ഒഴിവുകളില്‍ ദിവസവേതന നിയമം നടത്താനുള്ള ഉത്തരവിനെ യോഗത്തില്‍ മാനേജര്‍മാര്‍ എതിര്‍ത്തു. മാനേജര്‍മാരുടെ ആശങ്കകള്‍ മനസിലാക്കുന്നുവെന്നും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയെയും സര്‍ക്കാരിനെയും അറിയിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുള്ള ഉത്തരവിറക്കും. അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് […]Read More
1948 ഡിസംബർ 10-ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ നടത്തിയ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടയാളപ്പെടുത്തലായി ലോകമെമ്പാടും ഇന്ന് നമ്മൾ മനുഷ്യാവകാശദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ കാലാതീതമായതും വികസിക്കുന്നതുമായ മനുഷ്യാവകാശ സങ്കൽപ്പത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. മനുഷ്യരുടെ അന്തസ്സിനോടും മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള കടമകൾക്കും കടപ്പാടുകൾക്കും അടിവരയിടുന്ന ധാർമിക അടിത്തറയോടും പങ്കുവയ്ക്കുന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള അവസരമാണിത്.മനുഷ്യനാഗരികതയുടെ നീണ്ട പാതയിലെ താരതമ്യേന സമീപകാല പ്രതിഭാസമാണ് മനുഷ്യാവകാശങ്ങളുടെ ആധുനിക നിയമചട്ടക്കൂടെന്ന് സ്വയം ഓർമിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാലും, മനുഷ്യാവകാശ സങ്കൽപ്പത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യാവകാശങ്ങൾ […]Read More
ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ കേന്ദ്രസർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതി. കേന്ദ്ര ന്യൂനപക്ഷ- പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയെപ്പറ്റി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ വ്യക്തമാക്കി. അനുകൂലമായ സമീപനമാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയുടെ ഇന്ത്യയിലെ ചാരിറ്റി സംഘടനയായ കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. […]Read More
ന്യൂഡൽഹി: ക്രിസ്മസിന് മുന്നോടിയായി ക്രൈസ്തവ എംപിമാരുമായി നടത്തിയ അനൗപചാരിക ചർച്ചകളെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി വളച്ചൊടിച്ചതിനെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അപലപിച്ചു. ഇരുപതോളം എംപിമാരുമായി സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തികച്ചും അനൗപചാരികമായാണു ചർച്ച നടത്തിയതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. ചർച്ചകളിലെ ഏതാനും അഭിപ്രായങ്ങൾ മാത്രം പ്രസിദ്ധീകരിച്ചു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. വാർത്താ ഏജൻസിയായ പിടിഐ നൽകിയ വാർത്ത ഭാഗികവും തെറ്റിദ്ധാരണാജനകവുമാണ്. പങ്കെടുത്തവരിൽ ചില […]Read More
ന്യൂഡൽഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തു സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ ഈ മാസം 12ന് സുപ്രീംകോടതിയിൽ വാദം ആരംഭിക്കും. ഇതിനായി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരാണു ബെഞ്ചിലെ മറ്റു ജഡ്ജിമാർ. നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിലേക്ക് ഈ നിയമം നയിക്കുന്നുവെന്നും ഹർജിക്കാരിൽ പ്രധാനിയായ അശ്വനി കുമാർ ഉപാധ്യായ […]Read More
വത്തിക്കാൻ സിറ്റി: എളിമ, അത്ഭുതം, സന്തോഷം എന്നിവയോടുകൂടി ക്രിസ്തുവിന്റെ പാത പിന്തുടരാൻ നവ കർദിനാൾമാരോടു ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 21 പേരെ കർദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ക്രിസ്തുവിന്റെ ജറൂസലെമിലേക്കുള്ള പ്രവേശനം ലോകകാര്യങ്ങൾക്കായല്ലായിരുന്നുവെന്നും ദൈവമഹത്വത്തിനു വേണ്ടിയായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇതുപോലെ നിങ്ങളും ദൈവത്തിനു കേന്ദ്രസ്ഥാനം നൽകണം. ഐക്യം വളർത്തുകയും വേണം. നമ്മെ പുനർനിർമിക്കാൻ വേണ്ടിയാണു ക്രിസ്തു കുരിശിൽ മരിച്ചത്. അതിനായി ക്രിസ്തു ബുദ്ധിമുട്ടേറിയ പാത സ്വീകരിച്ചു. അത് കാൽവരിയിലേക്കു […]Read More
ഭാരതസഭയ്ക്ക് കൃപയുടെ നിറവായി ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾസംഘത്തിന്റെ ഭാഗമായി. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 8.30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാല്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ മാർ കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. പ്രതിജ്ഞയ്ക്കുശേഷം ഓരോരുത്തരെയും മാർപാപ്പയുടെ അടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. സ്ഥാനികചിഹ്നങ്ങളായ മുടിയും മോതിരവും സ്ഥാനികദേവാലയം നിശ്ചയിച്ചുകൊണ്ടുള്ള ബൂളയും മാർപാപ്പ നവ കർദിനാൾമാർക്കു നൽകി അവരെ ആശീർവദിച്ചു. ഇരുപതാമതായാണ് […]Read More
കൊച്ചി: കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്കാന് സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് […]Read More
ദീപിക എഡിറ്റോറിയൽ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നതിൽ ആർക്കുമില്ല എതിരഭിപ്രായം. പക്ഷേ, അതിനാവശ്യമായ ആളെ കിട്ടാത്തതിനാൽ ആയിരക്കണക്കിനു മറ്റ് അധ്യാപകരെ ബന്ദികളാക്കരുത്. ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനുള്ള കോടതി ഉത്തരവുകൾക്കും അതിന്റെ ചുവടുപിടിച്ചുള്ള സർക്കാർ നിർദേശങ്ങൾക്കും പിന്നാലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാർക്ക് നിശ്ചിത ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഉറപ്പാക്കണമെന്ന കോടതിവിധിയെ മാനേജ്മെന്റുകൾ സ്വാഗതം ചെയ്യുകയാണ്. പക്ഷേ, പല വിഷയങ്ങളിലും യോഗ്യരായ അധ്യാപകരെ കിട്ടാനില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, ഭിന്നശേഷി […]Read More